കോലഞ്ചേരി മുപ്പത് വര്‍ഷം മുമ്പ് ഓട്ടോ ചാര്‍ജ് കൊടുക്കാതെ പോയ ആള്‍ അതിന്റെ നൂറിരട്ടിമായുമായി വന്ന് കടം വീട്ടി.  100 രൂപ പിന്നെത്തരാമെന്നു പറഞ്ഞു പോയ ആള്‍ 30 വര്‍ഷത്തിനു ശേഷം ഡ്രൈവറെ തേടിപ്പിടിച്ചെത്തി നല്‍കിയത് 10,000 രൂപ. കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവര്‍ വല്യത്തുട്ടേല്‍ ബാബുവിനാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.
കഴിഞ്ഞ ദിവസം ബാബുവിന്റെ വീട്ടിലെത്തിയ എസ്.ആര്‍. അജിത് എന്നയാള്‍ താന്‍ 1993ല്‍ മൂവാറ്റുപുഴ - പട്ടിമറ്റം പാതയിലെ മംഗലത്തുനടയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് ഓട്ടോ വിളിച്ചതും കയ്യില്‍ പണമില്ലാത്തതിനാല്‍ കൂലി പിന്നെ തരാമെന്നും പറഞ്ഞതും ഓര്‍മയുണ്ടോയെന്നും ചോദിച്ചപ്പോഴാണു സംഭവം ബാബു ഓര്‍മയില്‍നിന്നു ചികഞ്ഞെടുത്തത്.


ചങ്ങനാശേരിയിലെ ബിഎഡ് പഠനകാലത്ത് മംഗലത്തുനടയിലുള്ള സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു തിരുവനന്തപുരം സ്വദേശിയായ അജിത്. തിരികെ പോകാന്‍ മൂവാറ്റുപുഴയിലേക്കു ബസ് കിട്ടിയില്ല. കയ്യിലാണെങ്കില്‍ ബസ് കൂലി മാത്രവും. അതിനാലാണ് ഓട്ടോക്കൂലി കടം പറഞ്ഞത്. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്കു ശേഷമാണു െ്രെഡവറെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും അതിനാലാണ് പണം നല്‍കാന്‍ വൈകിയതെന്നും അജിത് അറിയിച്ചു.

 


Post a Comment

أحدث أقدم