കോഴിക്കോട്: മാഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കോഴിക്കോട് ജില്ലയിൽ തുടർച്ചയായി മൂന്നാം വർഷവും ഒരു കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച ജില്ലയായി കോഴിക്കോട് മാറി.
ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കി വരുന്നുന്നത് . ഗ്രാമപ്രദേശത്തെ തൊഴിൽ ചെയ്യുവാൻ സന്നദ്ധതയുളള തൊഴിലാളികളെ പദ്ധതിയിൻ കീഴിൽ രജിസ്റ്റർ ചെയ്ത് വർഷം ഒരു കുടുംബത്തിന് പരമാവധി 100 ദിവസം തൊഴിൽ ഉറപ്പ് നൽകുന്നതെന്ന് കളക്ടർ കൂട്ടിച്ചേർത്തു.
ജില്ലയിലെ പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് പ്രതിവർഷം പരമാവധി 200 ദിവസം തൊഴിൽ നൽകുവാനുള്ള സൗകര്യമുണ്ട്.
ഗ്രാമീണ കുടുംബങ്ങൾക്ക് തൊഴിൽ നൽകി സാമ്പത്തിക ശേഷി ഉയർത്തുക എന്നതിനൊപ്പം ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളും തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുത്തു വരുന്നുണ്ടന്നും,
ഈ വർഷം പദ്ധതി നടത്തിപ്പിൽ വലിയ പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം ജില്ലയ്ക്ക് അതിജീവിക്കാനായി എന്നതിന്റെ തെളിവായി ഒരു കോടി തൊഴിൽ ദിനങ്ങളുടെ പൂർത്തീകരണമെന്ന് കളക്ടർ.
ജനവിഭാങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും, ജീവനോപാദികൾ ലഭ്യമാക്കുന്നതിലും, കുടുംബശ്രീ ഉൾപ്പെടെയുളള സ്വാശ്രയ സംഘങ്ങൾക്ക് വർക്ക് ഷെഡ് നിർമ്മിക്കുന്നതിലും, സർക്കാർ സ്കൂളുകൾക്ക് ചുറ്റുമതിൽ, കിച്ചൺ ഷെഡുകൾ, ഗ്രാമീണ ചന്തകൾ, കളിസ്ഥലങ്ങൾ , ഔഷധ സസ്യ കൃഷികൾ, തരിശുഭൂമി വികസന പ്രവർത്തനങ്ങൾ, വനവത്ക്കരണ പ്രവർത്തികൾ, ഗ്രാമീണ റോഡുകൾ, കലുങ്കുകൾ,അങ്കണവാടി കെട്ടിടങ്ങൾ, കമ്പോസ്റ്റ് പിറ്റുകൾ, സോക്ക് പീറ്റുകൾ, മിനി എം.സി.എഫുകൾ തുടങ്ങിയവയുടെ നിർമ്മാണം ഉൾപ്പെടെ വൈവിധ്യങ്ങളായ പദ്ധതികളാണ് ഈ വർഷം ജില്ലയിൽ ഏറ്റെടുത്തതന്ന് ജില്ലാ കളക്ടർ അറിയിച്ചു.
إرسال تعليق