തിരുവമ്പാടി :
കേന്ദ്ര സർക്കാരിൻ്റെ ഇറക്കുമതി നയവും കോർപ്പറേറ്റ് പ്രീണനവും കൊണ്ട്, നടുവൊടിഞ്ഞ കർഷകർക്ക്, കൂനിന്മേൽ കുരുവായി, കാട്ടുമൃഗശല്യവും രൂക്ഷമായിരിക്കുന്നു.
പുതുപ്പാടി, കോടഞ്ചേരി ,തിരുവമ്പാടി, കൂടരഞ്ഞി, കാരശേരി, കൊടിയത്തൂർ - തുടങ്ങിയ പഞ്ചായത്തുകളിൽ കാട്ടുമൃഗശല്യം നാൾക്കുനാൾ വർദ്ധിച്ചു വരുന്നു.
ആന ,കാട്ടുപന്നി ,കടുവ, പുലി, കുരങ്ങ് ,മയിൽ, തുടങ്ങിയ വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങി, സർവ്വതും നശിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം മുത്തപ്പൻ പുഴ- നടുറോഡിൽ ഒരു പുലി ചത്തു കിടന്നു.
ഇതെല്ലാം നാട്ടുകാരിൽ കടുത്ത ഭീതി ഉളവാക്കിയിരിക്കുന്നു.
വനാതിർത്തികളിൽ വൈദ്യുതി വേലികളും കിടങ്ങുകളും മറ്റു നിയന്ത്രണങ്ങളും ഏർപ്പെടുത്തി -കൃഷിയേയും കർഷകരെയും സംരക്ഷിക്കണമെന്നാണ് കർഷക സംഘം ആവശ്യപ്പെടുന്നത്.
ഇതിനായി ഡിസംബർ 19-ന് രാവിലെ 10- മണിക്ക് താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് നടക്കുന്ന ജനകീയ മാർച്ചിൽ മുഴുവൻ കർഷകരും പങ്കെടുക്കണമെന്ന് - തിരുവമ്പാടി ഏരിയ സെക്രട്ടറി ജോളി ജോസഫ് , പ്രസിഡണ്ട് സി എൻ പുരുഷോത്തമൻ എന്നിവർ അറിയിച്ചു.
Post a Comment