തൃശൂർ: 
അവണൂർ സ്വദേശിയായ 57കാരൻ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമല്ലെന്നും കൊലപാതകമെന്നും കണ്ടെത്തൽ. 
ആയുർവേദ ഡോക്ടറായ മകൻ മയൂരനാഥൻ (25) കടലക്കറിയിൽ വിഷം കലർത്തുകയായിരുന്നെന്നാണ് കണ്ടെത്തിയത്.
ഇയാളെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ചയാണ് അവണൂർ സ്വദേശിയായ ശശീന്ദ്രൻ മരിച്ചത്. ഇഡ്ഡലി കഴിച്ച ശേഷം രക്തം ഛർദിക്കുകയായിരുന്നു. മയൂരനാഥൻ ഓൺലൈനിൽ വിഷവസ്തുക്കൾ വരുത്തി വിഷം സ്വയം നിർമിക്കുകയും കടലക്കറിയിൽ ചേർക്കുകയുമായിരുന്നു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് ക്രൂരതയിലേക്ക് നയിച്ചത്.

 കടലക്കറി കഴിച്ച ശശീന്ദ്രന്റെ ഭാര്യ ഗീതയും ഇവരുടെ വീട്ടില്‍ ജോലിക്കെത്തിയ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

Post a Comment

أحدث أقدم