ഹൈസ്കൂൾ സമയമാറ്റത്തിൽ നിലവിൽ യാതൊരു പരാതിയും വന്നിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.
 സമസ്തയുടെ അഭിപ്രായം പരാതിയായി പരിഗണിക്കണമെങ്കിൽ ആവാം. സർക്കാരിന് ഒരു കടുംപിടുത്തവുമില്ല. കോടതി നിശ്ചയിച്ച പ്രകാരമാണ് കാര്യങ്ങൾ നടക്കുന്നത്. പരാതിയില്ലാത്ത പശ്ചാത്തലത്തിൽ കോടതി പറഞ്ഞത് നടപ്പിലാക്കുകയേ നിവൃത്തിയുള്ളൂ

പ്ലസ് വൺ പ്രവേശനം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ അവസാനിച്ചു. ജൂൺ 18 ന് പ്രവേശനോത്സവം നടക്കും. മൂന്നാം ഘട്ട പ്രവേശനം പൂർത്തിയാക്കി. 3,40,000 വിദ്യാർത്ഥികൾക്ക് നാളെ ക്ലാസുകൾ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ തൈക്കാട് മോഡൽ ഗവൺമെൻ്റ് ബോയ്സ് സ്കൂളിൽ നടക്കും.

സംസ്ഥാനത്തെ ഐടിഐകളുടെ വികസനത്തിന് 1444 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ 50 കേന്ദ്രവും 33.3 ശതമാനം സംസ്ഥാനവും വഹിക്കും. സാങ്കേതിക മേഖലയിലെ മറ്റു കുട്ടികൾക്കും ഹബ് ഐ ടി ഐ കൾക്കും ഇത് പ്രയോജനപ്പെടുത്താം. ജൂലൈയിൽ കേന്ദ്രമന്ത്രി പദ്ധതി വിലയിരുത്തുന്നതിനായി കേരളത്തിലെത്തും എന്നും അദ്ദേഹം പറഞ്ഞു.

ഐക്യ കേരളം രൂപീകരിച്ചതിന് ശേഷം അധ്യാപക നിയമനങ്ങളും സ്ഥലം മാറ്റങ്ങളും മെയ് മാസത്തിൽ തന്നെ പൂർത്തീകരിക്കുന്നത് ആദ്യമായാണ്. സാധാരണ സ്കൂൾ തുറന്ന് രണ്ട് മാസത്തിന് ശേഷമാണ് ഇതൊക്കെ നടക്കുന്നത്. ഇത് മൂലം അധ്യാപകർക്കും കുട്ടികൾക്കും ഉണ്ടായിരുന്ന പ്രശ്നങ്ങൾ അവസാനിച്ചു.

Post a Comment

أحدث أقدم