ഇറാൻ സമാധാനകരാറിൽ ഒപ്പുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനും. മുൻനിശ്ചയിച്ച പ്രകാരം ജനീവയിൽ ഔദ്യോഗികമായി കരാറിൽ ഒപ്പിടുന്ന ചടങ്ങ് ഉണ്ടാകില്ല. എന്നാൽ ട്രംപും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മഗ് ഗാലിബഫും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുറത്തുവന്ന കരാറിലെ വിവരങ്ങൾ അമേരിക്കൻ അധികൃതർ സ്ഥിരീകരിച്ചു. കരാറിൽ ഉറച്ചു നിന്നില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്നാണ് ജി-സെവൻ ഉച്ചകോടിയിലെ വാർത്താ സമ്മേളനത്തിൽ ട്രംപിന്റെ ഭീഷണി.


ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഒപ്പുവച്ച കരാറിൽ പതിനാലിന നിർദേശങ്ങളാണ് ഉള്ളത്. ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകും. ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കും. ഇറാൻ ആണവായുധം ഉണ്ടാക്കില്ല, ഇറാൻ്റെ പുനരുദ്ധാരണത്തിന് 30,000 കോടി ഡോളറിൻ്റെ നിക്ഷേപം, ചർച്ച തുടരുന്ന 60 ദിവസത്തേക്ക് ഹോർമുസിൽ ടോൾരഹിത കപ്പൽ ഗതാഗതം, ഇറാനെതിരെയുള്ള ഉപരോധം നീക്കൽ എന്നിവ ധാരണാപത്രത്തിലുണ്ട്. അമേരിക്കൻ സൈന്യം കുറച്ചുകാലം കൂടി ഗൾഫ് മേഖലയിൽ തുടരുമെന്ന് ട്രംപ്. കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ ഇറാനെതിരെ ശക്തമായ ആക്രമണമെന്നും മുന്നറിയിപ്പ്.

ഇറാൻ എല്ലാം ശരിയായി ചെയ്താൽ മാത്രമേ എണ്ണ വിൽക്കുന്നതിനു മേലുള്ള ഉപരോധവും ഫണ്ട് ഉപയോഗവും അനുവദിക്കുകയുള്ളുവെന്നും ട്രംപ് വ്യക്തമാക്കി. വെള്ളിയാഴ്ച ജനീവയിൽ കരാർ ഔദ്യോഗികമായി ഒപ്പിടുമെന്നാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. ഫ്രാൻസിലെ വെഴ്സായ് കൊട്ടാരത്തിൽ വെച്ച് നടന്ന അത്താഴവിരുന്നിനിടെയാണ് ട്രംപ് ധാരണാപത്രത്തിന്റെ പകർപ്പിൽ ഒപ്പുവെച്ചതെന്ന് യു.എസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫും ട്രംപുമായി ജനീവയിൽ കൂടിക്കാഴ്ച നടത്തും.

ഞായറാഴ്ച കരാറിൽ ഡിജിറ്റലായി ഒപ്പിട്ടത് ജെ ഡി വാൻസും ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫുമായിരുന്നു. ട്രംപ് അന്ന് കരാറിന് സാക്ഷ്യം വഹിച്ചതല്ലാതെ ഒപ്പിട്ടിരുന്നില്ല. ധാരണാപത്രത്തിൻ്റെ പകർപ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നൽകിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു.

Post a Comment

أحدث أقدم